Monday 3 September 2012

റിവ്യൂ – റണ്‍ ബേബി റണ്‍ ( സംവിധാനം : ജോഷി )

ഈ ഓണക്കാലത്ത് വളരെയധികം പ്രതീക്ഷയര്‍പ്പിച്ചു പോയിക്കണ്ട ഓരോ ചിത്രങ്ങളും ഒന്നിന് പുറകെ ഒന്നായി നിരാശപ്പെടുത്തികൊണ്ടിരുന്നതിനാല്‍ തീരെ പ്രതീക്ഷയില്ലാതെയാണ് ജോ
ഷിയുടെ ‘റണ്‍ ബേബി റണ്ണിനു ‘ പോയത് . ഫാന്‍സും ഫാമിലിയും ഒരു പോലെ തിങ്ങി നിറഞ്ഞ അന്തരീക്ഷത്തില്‍ കോട്ടയം ‘ആനന്ദി’ലെ ഫസ്റ്റ് ഷോയ്ക്ക് ആണ് കയറിയത് . ഇതേ തിയേറ്ററില്‍ ഇരുന്നുകൊണ്ട് ക്ലാസിക് കൂതറയായ ‘ മിസ്റ്റര്‍ മരുമകന്‍ ‘ കണ്ട ഷോക്ക് മാറി വരുന്നതെയുണ്ടായിരുന്നുള്ളൂ .

ഈ പടം കൂടി പൊട്ടിയാല്‍ ഈ ഓണക്കാലം ഒരു സമ്പൂര്‍ണ സിനിമാ ദുരന്തകാലമാകുമെന്നും താരജാടകള്‍ക്ക് ഒരു താല്‍ക്കാലിക വിരാമമാകുമെന്നും ഞാന്‍ കണക്കുകൂട്ടിക്കൊണ്ടിരുന്നു . ജോഷിയുടെ സമീപകാല പ്രകടനങ്ങളും അത്ര മെച്ചമോന്നുമല്ലായിരുന്നല്ലോ . എന്നാല്‍ ജോഷി എന്നെ ചതിച്ചില്ലെന്നു മാത്രമല്ല , സാമാന്യം കൊള്ളാവുന്ന ഒരു ദൃശ്യാനുഭവം സമ്മാനിക്കുകയും ചെയ്തു . അതെ , ഇത്തവണ ജോഷി എന്നെ ചതിച്ചില്ല ആശാനെ .

സേതുവുമായിട്ടുള്ള കമ്പനി ഉപേക്ഷിച്ചതുകൊണ്ടാണോ എന്നറിയില്ല , തരക്കേടില്ലാത്ത ഒരു തിരക്കഥ ഈ ചിത്രത്തിന് വേണ്ടി എഴുതിയുണ്ടാക്കാന്‍ സച്ചിക്ക് കഴിഞ്ഞിരിക്കുകയാണ് . കഥയോ തിരക്കഥയോ അടുത്തുകൂടി പോലും എത്തിനോക്കാത്ത സമീപകാല കോടാലിപ്പടങ്ങള്‍ വെച്ച് നോക്കുമ്പോള്‍ ഈ തിരക്കഥ പത്തരമാറ്റ്‌ തങ്കമാണെന്ന് വരെ ഞാന്‍ പറഞ്ഞുകളയും . ജോഷി അത് വളരെയധികം മികവോടെ ഫിലിമിലാക്കുകയും ചെയ്തിട്ടുണ്ട് .

സാധാരണ പ്രേക്ഷകന്റെ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്തുന്നൊരു കോമഡി -ത്രില്ലര്‍ ചിത്രമൊരുക്കുന്നതില്‍ അദ്ദേഹം നൂറു ശതമാനം വിജയിച്ചിരിക്കുന്നു എന്ന് തന്നെ പറയേണ്ടിവരും . ഈ ചിത്രത്തിലൂടെ ജോഷിയുടെ സംവിധാന മികവ് ഒരിക്കല്‍ കൂടി നാം തിരിച്ചറിയുകയാണ് . മലയാളം ന്യുസ് ചാനലുകളിലും ചാനല്‍ പ്രവര്‍ത്തകര്‍ക്കിടയിലും നടക്കുന്ന രസകരവും ഉദ്വെഗജനകവുമായ സംഭവങ്ങളെ കഥയുടെ രസച്ചരട് മുറിഞ്ഞു പോവാതെ തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ജോഷിക്ക് കഴിഞ്ഞു .

മോഹന്‍ലാല്‍ , അമലപോള്‍ , ബിജുമേനോന്‍ എന്നിവരാണ് ഈ പടത്തിലെ മുഖ്യ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയിരിക്കുന്നത് . മൂവരും അവരവരുടെ ജോലി നന്നായി നിര്‍വഹിച്ചിരിക്കുന്നു എന്ന് പറയാം . ഇവരോടൊപ്പം ഷമ്മി തിലകന്‍ , വിജയരാഘവന്‍ , സിദ്ദിക്ക് , സായികുമാര്‍ , കൃഷ്ണകുമാര്‍ എന്നിവരും അഭിനയിച്ചിരിക്കുന്നു. ലാലേട്ടന്‍ സൂപ്പര്‍ ഹീറോ ഭാരങ്ങളില്ലാതെ (കുറച്ചൊക്കെ ഉണ്ട് ) റോയിട്ടെര്‍സിലെ ക്യാമറമാന്‍ വേണുവായി നന്നായി പെര്‍ഫോം ചെയ്യുന്നുണ്ട് . ചുമ്മാ ലാലേട്ടന്റെ അഭിനയപാടവം മാത്രം പൊക്കിയടിച്ചുകൊണ്ട്‌ ഇത് ഒരു ഫാന്‍സ്‌ അസോസിയേഷന്‍ വക റിവ്യൂ ആക്കി മാറ്റാന്‍ ഞാന്‍ ഉദ്യെശിക്കുന്നില്ല . ലാലേട്ടന്‍ പതിവ് പോലെ കൊള്ളാം . പ്രായത്തിനു ചേരുന്ന റോള്‍ തന്നെ . അത്രമാത്രം .

ബാക്കി വായിക്കാന്‍ സന്ദര്‍ശിക്കൂ: http://wp.me/p2sWht-hM

Saturday 1 September 2012

റിവ്യൂ – മിസ്റ്റര്‍ മരുമകന്‍ (സംവിധാനം : സന്ധ്യാമോഹന്‍ )

മലയാളത്തിലെ ഏറ്റവും മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട ദിലീപും , അദ്ദേഹത്തെ ആ സ്ഥാനത്തേക്ക് തെരഞ്ഞെടുത്ത ശ്രീമാന്‍ ഭാഗ്യരാജും കൂടി ‘ എന്താ
ണ് സിനിമ ; എന്താണ് അഭിനയം ‘ എന്നതിന്റെ ഉദാത്ത മാതൃക മലയാളികളെ പഠിപ്പിച്ചു കൊടുക്കുന്ന മുട്ടന്‍ പടമാണ് മിസ്റ്റര്‍ മരുമകന്‍ . കോമഡി എന്ന പേരില്‍ ചുമ്മാ വളവളാന്നു ഓരോന്ന് അടിച്ചു വിടുന്ന ദിലീപും , മൊട്ടേന്നു വിരിയാത്ത സനുഷ ബേബിയുമാണ് (അഭിനയത്തിന്റെ കാര്യത്തില്‍ മാത്രമാണേ ; ബാക്കിയെല്ലാം ഡബിള്‍ ഓക്കേ ) ഈ പടത്തിലെ നായികാനായകന്മാര്‍ . ‘ അമ്മ അമ്മായിയമ്മ ‘ എന്ന പേരില്‍ , പണ്ട് കുടുംബ-മെലോഡ്രാമയുടെ പഴകി തേഞ്ഞ കഥ സംവിധാനിച്ച അതേ സന്ധ്യാമോഹന്‍ ആണ് ഈ മഹാ സംഭവത്തിന്റെയും സംവിധായകന്‍ .

ആരുടെയൊക്കെയോ ഭാഗ്യം കൊണ്ട് ഹിറ്റാകുന്ന മലയാളത്തിലെ ചുമ്മാപടങ്ങളുടെ ചുമ്മാതിരക്കഥാകൃത്തുക്കള്‍ ആയ ഉദയകൃഷ്ണ – സിബി കെ തോമസ്‌ കൂട്ടുകെട്ടാണ് ഈ പടത്തിനു വേണ്ടി എഴുത്തുകുത്തുകള്‍ നടത്തിയത്. ഏച്ചുകെട്ടിയ തിരക്കഥകള്‍ കൊണ്ട് ഹിറ്റുകള്‍ തീര്‍ക്കുക എന്നതാണ് ഈ സഖ്യത്തിന്റെ പരമമായ ജീവിത ലക്‌ഷ്യം. അതിലവര്‍ മിക്കപ്പോഴും വിജയിക്കുന്നു എന്നത് ഒരു ചെറിയ കാര്യവുമല്ല. എന്നാല്‍ , പഴയ ‘ അമ്മ അമ്മായിയമ്മ’യുടെ പ്രേതം പേറുന്ന തിരക്കഥയാണ് ഈ പടത്തിനു വേണ്ടി അവര്‍ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ഒണ്ടാക്കിയത് . സംവിധായകന്‍ സന്ധ്യാമോഹനു ആ ടൈപ്പ് പടങ്ങള്‍ മാത്രമേ സംവിധാനം ചെയ്യാനറിയൂ എന്നതാവാം കാരണം .

പതിവ് പോലെ, സരസനും സുന്ദരനും അതിശക്തനും ബുദ്ധിമാനും പരോപകാരിയും സ്നേഹസമ്പന്നനും കലാകാരനും സര്‍വോപരി വക്കീലും നാടകട്രൂപ് ഉടമയും (ദിദാണ് വെറൈറ്റി ) ആയ അശോക ചക്രവര്‍ത്തി എന്ന പേരില്‍ അറിയപ്പെടുന്ന അശോക്‌ രാജ് ആണ് ദിലീപ് ഈ ചിത്രത്തില്‍ . ദിലീപ് ഒറ്റയ്ക്ക് പത്തിരുപതു പേരെ ഇടിക്കും . അസ്സലായിട്ട്‌ പാടും , ഡാന്‍സ് ചെയ്യും അങ്ങനെയങ്ങനെ എന്തെല്ലാം കെടക്കുന്നു. പോരെ ? പ്രേക്ഷകപ്പരിഷകള്‍ക്ക് ഇതില്‍പരം എന്ത് വേണം ? കാണൂ , കയ്യടിക്കൂ , പടം വിജയിപ്പിക്കൂ . ദാറ്റ്സ് ഓള്‍ . :-)

സനുഷയെപറ്റി രണ്ടുവാക്ക്‌ പറയാതെവയ്യ . ( നാവുചൊറിഞ്ഞിട്ടു മേല ) . ശരീരം കൊണ്ട് പാകമായി എന്ന് തോന്നിയതുകൊണ്ടാണോ ഈ കൊച്ച് , എടുത്താല്‍ പൊങ്ങാത്ത നായികാസ്ഥാനം ഇത്രപെട്ടന്ന് ഏറ്റെടുത്തത് എന്നറിയില്ല . ഒരുമാതിരി ബ്രോയിലര്‍ കോഴിയെപ്പോലെയുള്ള ആ പ്രകടനം വളരെ നല്ല ബോര്‍ ആയിട്ടുണ്ടായിരുന്നു . ദിലീപിന്റെ അടുത്ത് ഭാര്യാവേഷത്തില്‍ നില്‍ക്കുമ്പോളും പഴയ ‘ടപ് ടപ് ജാനകി’ യുടെ ഭാവങ്ങള്‍ മാത്രമാണ് സനുഷയുടെ മുഖത്ത് മിന്നിമറഞ്ഞത്‌ . കാണാന്‍ അമുട്ടന്‍ ചരക്കായിട്ടുണ്ട് എന്ന് യുവപ്രേക്ഷകര്‍ ഏകസ്വരത്തില്‍ അഭിപ്രായപ്പെടുന്നതാണ് പിന്നെ ഏക ആശ്വാസം . സനുഷയുടെ വേഷവിധാനങ്ങള്‍ എല്ലാം ഉഗ്രന്‍ , ഉഗ്രോഗ്രന്‍ . സൂപ്പര്‍താര നായികയായി സനുഷക്കുട്ടി ഉടന്‍ വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം .

കം ടു ദി പോയിന്റ്‌ . ഒരു ദിലീപ് ചിത്രത്തില്‍ നിന്നും പ്രതീക്ഷിക്കാവുന്നത് എല്ലാം ഈ പടത്തില്‍ നിന്നും പ്രതീക്ഷിക്കാം . പക്ഷെ അവയ്ക്കൊന്നും പഴയ നിലവാരത്തിന്റെ (? ) എഴയലത്തൊന്നും എത്താന്‍ പറ്റിയില്ലെന്നു മാത്രമേ ഉള്ളൂ . കൂടുതല്‍ എന്തെങ്കിലും പ്രതീക്ഷിച്ചു പോയാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം നിങ്ങള്‍ക്ക് തന്നെയാണ് . അല്ലാതെ സംവിധായകനെ തെറി പറഞ്ഞിട്ട് ഒരു കാര്യവുമില്ല . കഥയില്‍ പ്രത്യേകിച്ച് പുതുമയൊന്നുമില്ലാത്തത് കൊണ്ട് കഥാസാരം ചുമ്മാ കുറിക്കുന്നു . ഈ പടം കാണാന്‍ വല്ലാണ്ട് മുട്ടി നില്‍ക്കുന്നവര്‍ വായിക്കണമെന്നില്ല . അല്ലാത്തവരും വായിക്കാതിരിക്കുന്നതാണ് തലവേദന ഒഴിവാക്കാന്‍ നല്ലത് .

ബാക്കി വായിക്കാന്‍ സന്ദര്‍ശിക്കൂ: http://wp.me/p2sWht-fG

Thursday 23 August 2012

റിവ്യൂ – ഫ്രൈഡേ (സംവിധാനം : ലിജിന്‍ ജോസ്)

നജീംകോയ കഥയും തിരക്കഥയും എഴുതി  നവാഗതനായ ലിജിന്‍ ജോസ് സംവിധാനം ചെയ്ത പുത്തന്‍പടമാണ് ഫ്രൈഡേ . മലയാളത്തില്‍ നവതരംഗം ഉയര്‍ത്തിയ  ‘ട്രാഫിക്‌’ , ‘ഈ അടുത്തകാലത്ത്‌’  , തമിഴിലെ ഹിറ്റായ  ‘വാനം’ എന്നീ ചിത്രങ്ങളുടെ പാറ്റെര്‍ണില്‍ ഉള്ള മള്‍ട്ടി ലീനിയര്‍ ആഖ്യാന ശൈലിയാണ് ഈ സിനിമയിലും ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ അതിനെ വേണ്ടവിധം ഉപയോഗിക്കാന്‍ സംവിധായകനും എഴുത്തുകാരനും കഴിഞ്ഞോ എന്നത് സംശയമാണ്.

മേല്‍ പറഞ്ഞ ചിത്രങ്ങളുമായി കഥ പറച്ചിലിന്റെ ശൈലിയില്‍ മാത്രമേ സാമ്യമുള്ളൂ കേട്ടോ. വളരെ മികച്ച ഒരു പ്രമേയമാണ് ഈ ചിത്രത്തിനുള്ളത് . കഥയും തിരക്കഥയും എഴുതിയ നജീം കോയ തിരക്കഥക്ക് ഒരല്‍പം കൂടി മുറുക്കം കൊടുത്തിരുനെങ്കില്‍ ഈ പടം ഇതിലും നന്നായേനെ . മലയാളത്തില്‍ അടുത്തിടക്ക് ഇറങ്ങിയ ഏറ്റവും നല്ല ചിത്രമൊന്നുമല്ലെങ്കിലും സൂപ്പര്‍താര ജാടകളും അശ്ലീലകോമഡിയും മാത്രം കണ്ടും കേട്ടും മനസ്സ് മടുത്തിരിക്കുന്ന പ്രേക്ഷകര്‍ക്ക്‌ തീര്‍ച്ചയായും കണ്ടുനോക്കാവുന്ന ഒരു കൊച്ചുചിത്രം തന്നെയാണ് ഫ്രൈഡേ .  ‘ ഈ പടത്തിന് ഇന്റര്‍വെല്‍ ഇല്ല ‘ എന്ന  വിശേഷണവുമായാണ് ഫ്രൈഡേ ഇറങ്ങിയതെങ്കിലും കോട്ടയത്തെ തിയേറ്ററില്‍ തിയേറ്ററുകാരുടെ സൌകര്യം പോലെ ഒരു ഇടവേള അവര്‍ ഉണ്ടാക്കിയിരുന്നു . മറ്റു തിയേറ്ററുകളിലും സ്ഥിതി വ്യതസ്തമായിരിക്കില്ല എന്ന് കരുതുന്നു.

11 /11 /11 എന്ന തിയതിയില്‍ ആലപ്പുഴയിലും പരിസരപ്രദേശങ്ങളിലുമായി  നടക്കുന്ന ഒരു കൂട്ടം സംഭവങ്ങളാണ് ഈ ചിത്രത്തിന്റെ കഥ. എല്ലാം ഒന്നിനൊന്നു വ്യതസ്തമായ കാര്യങ്ങള്‍ .അവയെ ഒരു ചങ്ങലയിലെന്നവണ്ണം കോര്‍ത്തിരിക്കുന്നു ഫ്രൈഡേയില്‍ . എന്നാല്‍ ഈ പ്രക്രിയയില്‍ , ഒരു പരിധി വരെ സംവിധായകന്‍ വിജയിച്ചിരിക്കുന്നു എന്ന് മാത്രമേ പറയാന്‍ കഴിയൂ . ഫഹദ് ഫാസില്‍ , നെടുമുടി വേണു,  മനു ,വിജയരാഘവന്‍ , ടിനി ടോം , ആന്‍ അഗസ്റ്റിന്‍ ,  ആശാ ശരത് , സീമ ജി നായര്‍ , നിമിഷ , നാരയാണന്‍ കുട്ടി, ബൈജു എഴുപുന്ന എന്നിങ്ങനെ പോകുന്നു ഈ ചിത്രത്തിലെ അഭിനേതാകളുടെ നീണ്ട നിര .

പ്രസവത്തെ തുടര്‍ന്ന് മകളെ നഷ്ടമാകുന്ന അമ്മ , സ്വന്തം കുഞ്ഞിന്റെ മുഖം ഒരു നോക്ക് കാണാന്‍ കൊതിക്കുന്ന ഒരച്ഛന്‍ , ഗര്‍ഭം ചുമന്നു  കൈകുഞ്ഞിനെ തോളില്‍ തൂക്കി ഭിക്ഷഎടുക്കുന്ന തമിഴത്തി , ഒരനാഥാലയത്തില്‍ കുഞ്ഞിനെ ദത്തെടുക്കാന്‍ വരുന്ന ദമ്പതിമാര്‍ , അവരെ ചതിക്കാന്‍ നോക്കുന്ന മറ്റു ചില ആളുകള്‍ , കല്യാണ സാധനങ്ങള്‍ എടുക്കാന്‍ വരുന്ന ഒരു കുടുംബം, പ്രതിശ്രുത വധുവിനെ സ്വപ്നം കണ്ടു നടക്കുന്ന വരന്‍ ,പേരറിയാത്ത ഒരു ജന്തുവിനെ വിറ്റ് കാശാക്കാന്‍ നടക്കുന്ന വിരുതന്മാര്‍ , കടല്‍ത്തീരത്ത്‌ കറങ്ങിനടന്നതിനു പോലിസ് പിടിച്ച രണ്ടു കമിതാക്കള്‍ , ദരിദ്രനാരായണനായ ഒരു ഓട്ടോ ഡ്രൈവര്‍… അങ്ങനെ പോകുന്നു ഈ ചങ്ങലയിലെ കണ്ണികള്‍ . ചില കണ്ണികള്‍ മാത്രം ഇതിന്റെ മര്‍മ്മമായ പ്രാധാന കഥാ മുഹൂര്‍ത്തത്തിലേക്ക് കടന്നു വരുന്നു, ചില കണ്ണികള്‍ എവിടെ വെച്ചോ അകന്നു പോകുന്നു.

മുഴുവന്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

Tuesday 21 August 2012

റിവ്യൂ – താപ്പാന (സംവിധാനം : ജോണി ആന്റണി )

വല്ലാത്ത ഒരു നിര്‍വികാരതയോടെയാണ് ഈ നിരൂപണം എഴുതുന്നത്‌. ഷാജികൈലാസ് അവര്‍കളുടെ  ‘സിംഹാസനാം’ ഏല്‍പ്പിച്ച ഞെട്ടലില്‍ നിന്നും പൂര്‍ണ മുക്തനാകുന്നതിനു മുന്‍പ്  അതിദാരുണമായ മറ്റൊരു സിനിമ കൂടി കാണേണ്ടിവന്നിരിക്കുന്നു. പറഞ്ഞുവരുന്നത് ജോണി ആന്റണി സംവിധാനിച്ച് , മമ്മൂട്ടി അഭിനയിച്ച്  ഉത്സവ സീസന്‍ അലമ്പാക്കാന്‍ ഇറക്കിയ ഏറ്റവും പുതിയ തിരൈപടമായ ‘താപ്പാന’യെക്കുറിച്ചാണ്. മമ്മൂക്കയുടെ കഴിഞ്ഞ കുറെ പടങ്ങള്‍ ഉയര്‍ന്ന റിക്ടര്‍ സ്കെയിലില്‍ പൊട്ടി പാളീസായതിനാല്‍ ഈ പടം പുള്ളി തന്റെ എല്ലാ കഴിവും ഉപയോഗിച്ച് വിജയിപ്പിക്കും എന്ന എന്റെ അമിതആത്മവിശ്വാസത്തിന് ഇതോടെ വലിയ തിരിച്ചടി നേരിട്ടിരിക്കുകയാണ്.

സംവിധായകനായ ജോണി ആന്റണിയെ കുറിച്ച് പറയുമ്പോള്‍തന്നെ ഹോ ..രോമാഞ്ചം വരുന്നു. ഇതേ മമ്മുക്കയെ നായകനാക്കി തുറുപ്പുഗുലാന്‍ , പട്ടണത്തില്‍ ഭൂതം എന്നീ ചവറുകള്‍ ഇറക്കിയ സംവിധായകനായിട്ടുകൂടി വീണ്ടും ഇങ്ങേരെ മമ്മൂക്ക വിശ്വാസത്തിലെടുത്തത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഈ റംസാന്‍ – ഓണക്കാല ചിത്രങ്ങള്‍ സൂപ്പറുകളുടെ വിധിയെഴുതുന്നതാവും എന്ന് പലരും പറഞ്ഞുകൊണ്ടിരുന്നിട്ടും അതൊന്നും മമ്മുക്ക മുഖവിലക്കെടുത്തിട്ടില്ലെന്നു കരുതാം . എന്ത് കൂതറയായാലും ശരി , തല്ലാനും ചാവാനും റെഡിയായി നടക്കുന്ന ഫാന്‍സ്‌ ഗുണ്ടകള്‍ ഇരച്ചുകേറി കയ്യടിച്ച് , ജയ്‌വിളിച്ച്  ഈ പടവും ഹിറ്റ്‌ ആക്കിക്കോളും എന്നാണ് അദ്ദേഹം ഉദ്യെശിച്ചതെന്നു തോന്നുന്നു.

കഥയെക്കുറിച്ച് പ്രത്യേകിച്ച് ഒന്നും തന്നെ പറയാനില്ല. മമ്മൂക്ക അടുത്തയിടെ സ്ഥിരമായി പൊട്ടുന്ന പടങ്ങളില്‍ ചെയ്യുന്ന അതേ വേഷം തന്നെ. സരസനും  സുന്ദരനും അതിശക്തനും ബുദ്ധിമാനും പരോപകാരിയും സര്‍വോപരി ,  സാഹചര്യങ്ങളുടെ സമര്‍ദം മൂലമാണോ എന്നറിയില്ല , കള്ളനുമായ (ദദാണ് വെറൈറ്റി) സാംസണ്‍ എന്ന സാംകുട്ടി ആണ് മമ്മൂക്ക ഇതില്‍ . അദ്ദേഹത്തെ പോലെ ഒരു ജീനിയസ്സിന് ഈ റോള്‍ വെറും കുട്ടിക്കളി മാത്രമാണെങ്കിലും  ഉള്ള റോള്‍ മമ്മുക്ക നല്ല വെടിപ്പായി ചെയ്തു . ഈ പടത്തില്‍ മമ്മുക്ക കുറച്ചധികം സുന്ദരനാണെന്ന് ഒരു മലയാളിയോടും പ്രത്യേകിച്ച് പറഞ്ഞു കൊടുക്കേണ്ട കാര്യമില്ലല്ലോ.

മുഴുവന്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

Sunday 29 July 2012

തിരിച്ചുപോക്ക് (കഥ)

ഏറ്റവും പ്രിയപ്പെട്ടവരെ കാണാന്‍ വേണ്ടി അയാള്‍ പറന്നെത്തി.
എല്ലാവരുടെയും സ്നേഹം അയാള്‍ ഒരുപാട് കൊതിച്ചു..
പ്രവാസത്തിന്റെ വേദന നാട്ടില്‍ വെച്ചു മറക്കാം എന്നയാള്‍ കരുതി..
എല്ലാവരും അയാളെ സ്നേഹത്തോടെ സ്വീകരിക്കും എന്ന് കൊതിച്ചു..
എന്നാല്‍ നാട്ടില്‍ എത്തിയപ്പോള്‍ അയാളെ ആര്‍ക്കും വേണ്ട..
എല്ലാര്‍ക്കും അയാളുടെ ബ്രീഫ് കേയ്സുകള്‍ മാത്രം മതി..
അതിലുള്ളതിന്റെ വീതം മതി..
അതില്‍ സ്വര്‍ണമാണെന്ന് പെണ്ണുങ്ങള്‍അല്ല സ്വയമ്പന്‍ ഫോറിന്‍ മദ്യമാണെന്നു ആണുങ്ങള്‍…നിറച്ചും ചോക്ലെട്റ്റ് ആണെന്ന് കൊച്ചുങ്ങള്‍…പണമാണെന്ന് ചിലര്‍….നല്ല  അടിപൊളിഫോറിന്‍ ഐറ്റംസ് ആണെന്ന് മറ്റു ചിലര്‍…സെന്റും സോപ്പും  സ്പ്രേയും ..ടേപ്പ് റെക്കോര്‍ഡറും വാച്ചും..കൂളിംഗ്‌ ഗ്ലാസ്സും ..ഹയ് ഹയ്..
എല്ലാവര്‍ക്കും അയാളുടെ പെട്ടികള്‍ വേണം..
അയാളെ ആര്‍ക്കും  വേണ്ട..
ചെല്ലുന്നിടത്തെല്ലാം അയാള്‍ കൊണ്ടുവന്നതിന്റെ കണക്കുകള്‍ കേള്‍പ്പിക്കണം..
പിന്നെ അതിന്റെ നടുത്തുണ്ടം കൊടുക്കുകയും വേണം..
കൊടുക്കാന്‍ അയാള്‍ക്ക്‌ മടിയില്ലായിരുന്നു..
പക്ഷെ അയാള്‍ക്ക്‌ വേണ്ടത് ആരും ഒന്നും തിരിച്ചു കൊടുത്തില്ല..                                                           അയാള്‍ക്ക്‌ തോന്നി തുടങ്ങി..മതി.. ഇവിടം മതി..
അയാള്‍ ഒരു തിരിച്ചു പോക്കിന് ഒരുങ്ങി..
പെട്ടന്നുള്ള ഈ തീരുമാനം പക്ഷെ ആരെയും ഞെട്ടിച്ചില്ല..
എല്ലാര്‍ക്കും സന്തോഷം മാത്രം..
കിട്ടാനുള്ളത് കിട്ടി..ഇനി വരുമ്പോള്‍ ഇതിലും വലിയ പെട്ടികള്‍ കൊണ്ടുവരും..
ഇതിലും കൂടുതല്‍ കിട്ടും..
വീട്ടില്‍ നിന്നും പടിയിറങ്ങുമ്പോള്‍ ആരും അയാളെ യാത്ര അയക്കാന്‍ വന്നില്ല..
ഗെയ്റ്റ് കടക്കുന്നത്‌ വരെ വീട്ടിലെ പട്ടി മാത്രം ഒപ്പം വന്നു..
കാഴ്ചയില്‍ നിന്നും അയാള്‍ മറയുന്നത് വരെ അത് വാലാട്ടി കൊണ്ട് നിന്നു..

മന്‍മോഹനേട്ടന്‍ ആന്‍ഡ്‌ ദി സെയിന്റ് (റീ ലോഡഡ് )

പുണ്യാളന്‍ : ഡാ മോഹാനാ ..മന്മോഹനാ…ഡോ.മന്‍മോഹന്‍ സിംഗ് മോനെ…നീ പറയട..ന്താ ന്റെ പ്രശ്നം?
മന്‍മോഹന്‍ :ഞങ്ങള് പണ്ട് മുതലേ വല്യ പാരമ്പര്യം ഒള്ള രാജ്യക്കാര് തന്നെയായിരുന്നു പുണ്യാളാ..ആരും തുടങ്ങണ മുന്നേ  മോഹന്ജോദാരോവില്‍ ഒക്കെ മണ്പാത്രവും കറിചട്ടീം ഉണ്ടാക്കി കൊണ്ടിരുന്ന ബിസ്സിനെസ്സ് ഒക്കെ ചെയ്തിരുന്ന ടീമുകളാ…ഇന്നിപ്പോ ജീവിച്ചുപോകാന്‍ പല തരികിടകളും ഞങ്ങള് ഒപ്പിക്കണ്ണ്ട് .. ന്നാലും .. ഒരു പേരില്ല ലോകത്തിന്റെ മുന്നില്… അതാ ന്റെ ഏറ്റവും വല്യ പ്രശ്നം…
പു :ഒരു പേരില്‍ എന്തിരിക്കുന്നു മന്മോഹാ…?
മ:പുണ്യാളന്‍ അത് പറയരുത് ട്ടാ.. ഒരു പേരിലാ ഞാന്‍ ഇരുന്നുപോയെ..’ഒളിമ്പിക്സ്’ എന്ന ഒരു പേരില്..സംഗതി ഫ്ലാഷ് ബാക്കാ..1900 പാരിസ് ഒളിമ്പിക്സ് മുതല്‍ മ്മള് ഒളമ്പിക്സില്‍ മത്സരിക്കണതാ..അന്ന് മ്മക്ക് വേണ്ടി ഒരു സായിപ്പ് ഗടി  രണ്ടു വെള്ളി ങ്ങട്  മേടിച്ചെടുത്തു…പക്ഷെ ഇഷ്ടന്റെ വെള്ളി ബ്രിട്ടന് വേണമെന്നും പറഞ്ഞു മ്മക്ക് അതില്‍ അവകാശമൊന്നും കിട്ടീല..ഈ മെഡല്ന്ന് പറയണ സാധനം കിട്ടാനായ്ട്ടു മ്മടെ ചെല ചീങ്കണ്ണികള് ഹോക്കി കളിക്കാന്‍ പോയി..കാര്യം പറഞ്ഞാ 8 സ്വര്‍ണം തന്നെ  അടിച്ചെടുത്തിലെ കന്നാലികള്..പിന്നങ്ങോട്ട് ആണ്ടിലും സങ്ക്രാന്തിക്കും വല്ല വെള്ളിയോ ഓടോ വല്ലോം കിട്ടിയാലായി..പുണ്യാളാ..
പു: ഇത്രയൊക്കെ പോരെ ഡാ മോനെ …ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നത് അത്യാഗ്രഹമാല്ലെട ഗഡീ..?
മ : പുണ്യാളന്‍ ങ്ങനെ പറയരുത്  ട്ടാ..പുറത്തു വല്ല നാട്ടിലും പോകുമ്പോ..ആളോള് ..ഒളിംബ്യാ ഒളിംബ്യാ ന്ന് വിളിക്കണ കേക്കുമ്പോ അറിയാം അതിന്റെ ദണ്ണം.ആളെ പെറ്റു കൂട്ടാനല്ലാണ്ട് മത്സരങ്ങളില്‍ ജയിപ്പിച്ചിച്ചു എടുക്കാന്‍ പറ്റണില്ലല്ലോ ഗഡീ ന്ന് മ്മടെ അമേരിക്കന്‍ പ്രസിഡന്റ്‌ വരെ മ്മളെ കളിയാക്കാന്‍ തൊടങ്ങീലെ ..അങ്ങനെ കുറെ നാള്‍ പുറത്തൊന്നും പോകാതെ വീട്ടില്‍ തന്നെ ഇരുന്നു.. കൊറേയീസം അങ്ങനെ പോയി…
പു :എന്നിട്ട് ?

മുഴുവന്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

ഉമ്മന്റെ ഓണസമ്മാനം

ഉമ്മന്‍ മന്ത്രിസഭ നിയഭസഭാംഗങ്ങള്‍ക്കെല്ലാം സമ്മാനമഴ വാരി വിതറിയ കൂട്ടത്തില്‍ കേരളത്തിലെ  ജനങ്ങള്‍ക്കും ഓണസമ്മാനമേകികൊണ്ട്  കരുത്തുകാട്ടി.അംഗങ്ങള്‍ക്ക് മൊബൈല്‍ഫോണ്‍, ടാബ് മുതലായ ഇലക്ട്രോണിക് സമ്മാനങ്ങളാണെങ്കില്‍ പൊതുജനത്തിന് ഇലക്ട്രിക്കല്‍ സമ്മാനമാണ് ഏര്‍പ്പാടാക്കിയിരിക്കുനത്.അതെ.നിങ്ങളേവരും കാണാന്‍ കൊതിച്ച ബ്ലോക്ക് ബസ്റ്റര്‍ ഓണം സ്പെഷ്യല്‍..സംഹാരത്തിന്റെ മുഴുവന്‍ രൌദ്രഭാവവും ആവാഹിച്ച ആ മൂര്‍ത്തിക്ക് ഇപ്പോള്‍ പേര് കെ.എസ്.ഇ.ബി എന്നാ.
നെരേയിരുന്ന വൈദ്യതിനിരക്കുകള്‍ കുത്തനെകൂട്ടിക്കൊണ്ടാണ് ഈ മഴയില്ലാത്ത  മഴക്കാലത്ത്‌  സേവനത്തിന്റെ ഉദാത്ത മാതൃക കരന്ട്ടാപ്പീസുകാര്‍ ദ്രിശ്യമാക്കിയത്.വീടുകളിലെ നിരക്കുകള്‍ യൂണിറ്റിനു രണ്ടു രൂപ ഇരുപതു പൈസ വരെ കൂടും എന്നറിയുന്നു.അഞ്ഞൂറ് യൂണിറ്റിനു മേലെ ഉപയോഗിക്കുന്ന വന്‍കിടക്കാര്‍ ഇനി യൂണിറ്റിനു ആറു രൂപ അമ്പതു പൈസ വെച്ച് കൊടുത്തില്ലേല്‍ ഫ്യൂസ് ഊരും.40 യുണിറ്റ് കരന്റിനു മേലെ ഉപയോഗിക്കുന്ന സകല അവന്മാര്‍ക്കും ഫിക്സെഡ് ചാര്‍ജ് കൂടി ഏര്‍പ്പെടുത്തി.സിംഗിള്‍ ഫെസ് ആണെങ്കില്‍ ഇരുപതു രൂപയും ,ത്രീ ഫെസ് ആണെങ്കില്‍ അറുപതു രൂപയും ഈ ഇനത്തില്‍ നല്‍കണം.
കെ.എസ്.ഇ.ബി മടങ്ങിയെത്തിയിരിക്കുകയാണ്.ചില കളികള്‍ കാണാനും ചില കളികള്‍ പഠിപ്പിക്കാനും.അവശ്യ സാധനങ്ങളുടെയും ,പെട്രോള്‍ , പാചകവാതകം തുടങ്ങിയവയുടെയും വിലക്കയറ്റം കണ്ടു പൊറുതിമുട്ടിയ ജനത്തിനു ഉന്തിന്റെ കൂടെ  തള്ള് കൂടി വെച്ച് കൊടുക്കുന്നതാണ് സര്‍ക്കാരിന്റെ ഈ ജനസമ്പര്‍ക്ക നടപടി.ഇതൊന്നും പോരാഞ്ഞു 51 -മത്തെ വെട്ടു കൂടി വെട്ടാന്‍ ഡീസല്‍ വിലവര്‍ധനയുമായി അണിയറയില്‍ ഒരുങ്ങി ഇരിക്കുകയാണ് കേന്ദ്രം എന്നറിയുന്നു.

മുഴുവന്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഷവര്‍മ്മാസനം-ഒരു ഷവര്‍മ്മ ഉണ്ടാക്കിയ കഥ

ഷവര്‍മ്മ കഴിച്ചു തലസ്ഥാന നഗരിയില്‍ ഒരാള്‍ മരിച്ചു..അതിനെത്തുടര്‍ന്ന് നമ്മുടെ സംസ്ഥാനത്ത് ഇത് വരെ കാണാത്ത ഷവര്‍മ വിരുദ്ധ തരംഗം അലയടിച്ചുകൊണ്ടിരിക്കുകയാണ്..സത്യത്തില്‍ ഷവര്‍മ്മ എന്ത് അപരാധമാണ് ചെയ്തത്.?ഷവര്‍മ്മയാണോ, അതോ അത് മേടിച്ചു കഴിച്ച കടയിലെ അന്തരീക്ഷമാണോ ,അതോ അത് ഉണ്ടാക്കാന്‍ ഉപയോഗിച്ച സാധനങ്ങളിലെ മായമാണോ, അതോ പഴക്കം ചെന്ന ഇറച്ചിയാണോ മരണകാരണം എന്ന് വ്യക്തമല്ല..എങ്കിലും മാധ്യമങ്ങള്‍ ഷവര്‍മ്മയെ ആണ് പ്രതിസ്ഥാനത് നിര്‍ത്തി വിചാരണ ചെയ്യുന്നത്.. ആരാണ് കൊലയാളി എന്ന് വ്യക്തമാവും മുന്പ് സീ.പീ.എം എന്ന് വിളിച്ചു പറയുന്ന മാധ്യമ ഗുണ്ടായിസം ഇവിടെ ഷവര്‍മ്മക്ക് നേരെയും  ആവര്‍ത്തിക്കപ്പെട്ടു..
സ്കൂള്‍-കോളേജ് പിള്ളേര്‍ക്കും, ഓടിപാഞ്ഞു ജോലിക്ക്  പോകുന്നവര്‍ക്കും വല്യ പാടൊന്നുമില്ലാതെ പെട്ടന്ന് അകത്തക്കാവുന്ന സാധു ഫാസ്റ്റ് ഫുഡ്‌ മാത്രമായിരുന്നു ഈ  സംഭവത്തിനു തൊട്ടു മുന്‍പ് വരെ ഷവര്‍മ്മ..ഷവര്‍മ്മ മേഖലയെ തകര്‍ക്കാന്‍ വേണ്ടി നവ മാധ്യമ സിണ്ടിക്കെറ്റും പൊറോട്ട-ബീഫ് വിരുദ്ധ പ്രചാരണത്തില്‍ തകര്‍ന്നു പോയ പൊറോട്ടയടിക്കാരും  നടത്തുന്ന വൃത്തികെട്ട പൊറോട്ടാ നാടകം ആണിത് എന്നാണു എന്റെ ശക്തമായ അഭിപ്രായം..

 മുഴുവന്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രിയപ്പെട്ട മനശാസ്ത്രജ്ഞന്

പ്രിയപ്പെട്ട ഡോക്ടര്‍,
ഞാന്‍ മുപ്പതു വയസ്സുള്ള ഒരു അവിവാഹിതയാണ്..കുറച്ചുനാളായി ഞാന്‍ ആകെ അസ്വസ്ഥയാണ് സര്‍..എപ്പോഴും ഒരേ ആധി..വല്ലാത്ത പേടി..ഇരുളില്‍ ആരൊക്കെയോ പതുങ്ങി നിന്ന് കൊണ്ട് എന്നെ ആക്രമിക്കാന്‍ വരുന്നു എന്ന് എപ്പോഴും മനസ്സില്‍ തോന്നുന്നു..വഴിയിലിറങ്ങിയാല്‍ സദാരാചാര പോലിസ് കളിക്കുന്ന ആണുങ്ങളുടെ തുറിച്ചു നോട്ടങ്ങള്‍ ..അര്‍ഥം വെച്ചുള്ള കമെന്റ്ടുകള്‍..മടുത്തു ഡോക്ടര്‍ ..എന്നെ പോലെ അവിവാഹിതയും സുന്ദരിയുമായ ഒരു പെണ്ണിന് നാട്ടില്‍ ജീവിക്കാന്‍ ആവാത്ത അവസ്ഥ ആണ്..നാളെ ഒരു സൗമ്യയുടെ ദുര്യോഗം എനിക്കുമുണ്ടാകുമോ എന്നാണെന്റെ ഭയം..ഇത് ഫോബിയ ആണെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു ..ഇതില്‍ എന്തെങ്കിലും വാസ്തവമുണ്ടോ ഡോക്ടര്‍..?
ഈ മാനസിക പീഡനങ്ങള്‍ നിമിത്തം ഞാന്‍ വിഷാദ രോഗത്തിന് അടിപ്പെട്ടോ എന്നാണെന്റെ സംശയം..അതെ സംശയം..എല്ലാത്തിനോടും എനിക്കിപ്പോള്‍ സംശയമാണ് ഡോക്ടര്‍..വഴിയില്‍ കാണുന്ന അപരിചിതരെ..പോലീസുകാരെ ..ഹോട്ടെലുകളില്‍ ചെന്നാല്‍ അവിടത്തെ ജോലിക്കാരെ ,റിസപ്ഷനിസ്റ്റുകളെ..എല്ലാവരെയും സംശയം മാത്രം..അവരുടെ  നോട്ടവും മറ്റും കാണുമ്പോള്‍ എനിക്ക് എന്റെ നിയന്ത്രണം തന്നെ നഷ്ടപ്പെട്ട് പോകാറുണ്ട്..എന്നാല്‍ ദൈവഭയത്തിലും അച്ചടക്കത്തിലും വളര്‍ന്ന എനിക്ക് അങ്ങനെ പബ്ലിക്‌ ആയി പൊട്ടിത്തെറിക്കാന്‍ കഴിയുമോ ഡോക്ടര്‍..ഈ ചിന്തകള്‍ മനസ്സില്‍ കിടന്നു ചീഞ്ഞു ചീഞ്ഞു ഞാന്‍ ഇപ്പൊ കടുത്ത സ്ട്രെസ്സും ഡിപ്രഷനും അനുഭവിക്കുന്നു..ഇതിനെന്തെകിലും പരിഹാരമുണ്ടോ ഡോക്ടര്‍…

മുഴുവന്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

കോട്ടയത്തെ ചില പ്രൈവറ്റ് ബസ്‌ വിശേഷങ്ങള്‍

 കേരളത്തിലെ സാധാരണക്കാരന്റെ വാഹനം അന്നും ഇന്നും ബസ്സുതന്നെയാണ്..കോട്ടയത്ത് മിക്ക റൂട്ടുകളിലും പ്രൈവറ്റ് ബസ്സുകള്‍ തന്നെയാണ് ട്രാന്‍സ്പോര്ട്ടിനെകാളും കൂടുതലും ഓടുന്നത്..കോട്ടയത്തെ പല യാത്രകള്‍ക്കിടയിലായി ബസ്സില്‍വച്ചു നടന്ന ചില രംഗങ്ങള്‍ നിങ്ങളുമായി ഇവിടെ പങ്കുവെക്കുന്നു ..

എറണാകുളം കോട്ടയം റൂട്ടില്‍ ഓടുന്ന ലിമിറ്റെഡ് സ്റ്റോപ്പ്‌ ബസ്സുകള്‍ക്ക് ഒരെല്ല് കൂടുതല്‍ ഉണ്ടെന്നാണ് വെപ്പ്..എറണാകുളം സൈഡിലേക്കു എത്തുമ്പോള്‍ മര്യാദകാര്‍ ആവുന്ന ഇവറ്റകള്‍ ഏറ്റുമാനൂര്‍ അടുക്കാരാവുമ്പോള്‍ മുതല്‍ തനിക്കൊണം കാണിക്കാന്‍ തുടങ്ങും..
ഒരിക്കല്‍ ഒരു ബൈക്കുകാരനെ നിഷ്കരുണം കുഴിയിലേക്ക് തള്ളിയിട്ടിട്ട്‌ പറക്കും തളിക സ്റ്റൈലില്‍ പറത്തിക്കൊണ്ടു പോവുകയായിരുന്നു ഒരു എല്‍എസ്  കഴുവേറിടെ മോന്‍.. എന്നാല്‍ വീണ ബൈക്ക് കാരന്‍ നാട്ടിലെ ഒരു ചട്ടമ്പി ആണെന്ന് പാവം എല്ലെസ്സ് അറിഞ്ഞില്ല..പിന്നെ കണ്ടത് ഒരു ചെയ്സ് ആയിരുന്നു..ഈയുള്ളവന്‍ ദൈവഹിതം എന്നോണം ആ കൊണച്ചബസ്സില്‍ യാത്ര ചെയ്യുകയായിരുന്നു.അറിയാവുന്ന ദൈവങ്ങളെയെല്ലാം വിളിച്ചുകൊണ്ടാണ്‌ എല്ലാ യാത്രകാരും ഇരിക്കുന്നത്.അമ്മാതിരി പോക്കാണ് ഇഷ്ടന്‍ പോണത്…ബൈക്ക് കാരന്‍ പിന്നാലെ പറപ്പിച്ചുവന്നു. നമ്മുടെ പട്ടിത്താനം കവലക്ക്‌ സമീപം എത്തിയപ്പോള്‍ ലവന്‍ വണ്ടി വട്ടം വെച്ചു ഇറങ്ങി വന്നു.ഡ്രൈവര്‍ എന്ന സോ കോള്‍ഡ്‌ മാടമ്പിയെ തൂക്കി പുറത്തിട്ടു ..അടിനാഭി തീര്‍ത്ത്‌ ഏതാനും ആചാരവെടി അര്‍പ്പിച്ചു..എന്നിട്ട് അവനെ പൊക്കി എടുത്തു സൈഡിലെ ഓടയില്‍ നിഷ്കരുണം എടുത്തിട്ടു..എന്നിട്ട് കണ്ടക്ടര്‍, കിളി തുടങ്ങിയ സഹനടന്മാരെ സന്തോഷ്‌ പണ്ടിറ്റിന്റെ സിനിമക്ക് കേറിയപ്പോള്‍ ഞാന്‍ വിളിച്ചതിനെക്കാള്‍ വലിയ മുട്ടന്‍തെറിയും  വിളിച്ചു..യാത്രക്കാര്‍ ദൈവത്തിനു നന്ദി പറഞ്ഞു..പിന്നീട് ആ സാരഥി  മാന്യമായി വണ്ടി ഓടിക്കേണ്ടതെങ്ങനെ എന്ന് സ്വന്തം ഡ്രൈവിങ്ങിലൂടെ കാട്ടിത്തന്നു..അടിചെയ്യും ഉപകാരം അണ്ണന്‍തമ്പിയും ചെയ്യില്ല എന്നാണല്ലോ പ്രമാണം..

 മുഴുവന്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക